Monday, December 17, 2007

അനുകരണം

കഴിഞ്ഞ ആഴ്ച്ചകളില്‍ ഒരുപാട് തിരക്കായിരുന്നു. അതുകൊണ്ടാ ഒന്നും പോ‍സ്റ്റാത്തത്.
നാളെ മുതല്‍ 8 ദിവസം പെരുന്നാള്‍ അവധിയാണ്. അപ്പോള്‍ ഒരു ആശംസ പോ‍ലും പറയാതെ പോകുന്നതെങ്ങനാ?

“”“എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍...“”“അതോടൊപ്പം ഒരു ചെറിയ കഥ കൂടി.!!!!

മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി ചെയ്യുന്ന അനേകം പേരെ നാം ദിനം പ്രതി കാണാറുണ്ടല്ലോ. നാമും ചിലപ്പോളെങ്കിലും അങ്ങിനെ ചെയ്തിട്ടുമുണ്ടാകാം അല്ലെ?.
ഈ കഥ അങ്ങിനെയുള്ളവര്‍ക്കുവേണ്ടിയാണ്. ഞാന്‍ പണ്ടു കേട്ടതാണെ!!!.


ഒരിടത്തു ഒരു സ്വാമിജി തന്റെ ശിഷ്യരുമൊന്നിച്ചു ആശ്രമത്തില്‍ താമസിച്ചിരുന്നു. സ്വാമി പറയുന്നതെന്തും ശിഷ്യര്‍ അക്ഷരം പ്രതി അനുസരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു. വിശ്വസ്തരായ ശിഷ്യന്മാര്‍ അല്ലെ?. എല്ലാം പെട്ടന്നു മനസ്സിലാക്കാനുള്ള തന്റെ ശിഷ്യരുടെ ബുദ്ധിശക്തിയില്‍ ഗുരു അഭിമാനിച്ചു. ഒരിക്കല്‍ ശിഷ്യന്മാരെ ഒന്നു പരീക്ഷിക്കാനായി ഗുരു തീരുമാനിച്ചു.

ഒരു ദിവസം തന്റെ പതിവു പ്രഭാത സ്നാനത്തിനായി ഗുരു പോകുമ്പോള്‍ ശിഷ്യന്മാരെക്കൂടി കൊണ്ടുപോ‍യി. കുളിക്കടവില്‍ ഇറങ്ങുന്നതിനു മുന്‍പായി സ്വാമിജി തന്റെ വസ്ത്രങ്ങള്‍ എല്ലാം അഴിച്ചു മണലില്‍ ഒരു കുഴി കുഴിച്ച് അതിലിട്ടു മൂടി. തിരിച്ചറിയുവാനായി അല്പം മണല്‍ മുകളില്‍ കൂട്ടി വച്ചു. സ്വാമിജി കുളി ആരംഭിച്ചു.

പുറകേ വന്ന ശിഷ്യരും ഒരോരുത്തരായി തങ്ങളുടെ വസ്ത്രങ്ങളും സ്വാമിജി ചെയ്തപോലെ സ്വാമിജിയുടെ വസ്ത്രത്തിന്നരികിലായി കുഴി കുഴിച്ച് അതിലിട്ടു മൂടി.
കുളികഴിഞ്ഞുവന്ന സ്വാമിജി തന്റെ വസ്ത്രത്തിന്നായി പരതി. തന്റെ തുണി കുഴിച്ചിട്ടതിന്റെ അരികിലായി ഒരുപോലെയുള്ള അനേകം മണല്‍ കൂമ്പാരങ്ങള്‍ കണ്ട് സ്വാമിജി അമ്പരന്നു. തന്റെ തുണി ഏതാണെന്നറിയാതെ സ്വാമിജി വിഷമിച്ചു. കാര്യമെന്തെന്നറിയാന്‍ ശിഷ്യരോട് തിരക്കി. അതെല്ലാം തന്നെ തങ്ങളുടെ തുണികളാണെന്ന് അവര്‍ മറുപടി പറഞ്ഞു.

നിങ്ങള്‍ അങ്ങ്നിനെ ചെയ്യാന്‍ കാരണമെന്തെന്നു സ്വാമിജി ചോദിച്ചതിനു, സ്വാമിജി ചെയ്തതുകൊണ്ട് ഞങ്ങളും ചെയ്തു എന്നല്ലാതെ മറ്റൊരു മറുപടിയും അവര്‍ക്കില്ലായിരുന്നു. അതില്‍ ഒരുവന്‍ മാത്രം സ്വാമിജി എന്തിനാണ് വസ്ത്രങ്ങള്‍ കുളിക്കുന്നതിനു മുന്‍പു മണലില്‍ കുഴിച്ചിട്ടതെന്നു അറിയുവാന്‍ ആഗ്രഹിച്ചു.
സ്വാമിജി പറഞ്ഞു, ഞാന്‍ ചെയ്തത് കുറുക്കനോ, നായ്ക്കളോ വസ്ത്രം എടുത്തുകൊണ്ട് പോകാതിരിക്കെണ്ടതിനായിരുന്നെന്നു ഉത്തരം പറഞ്ഞു.
തങ്ങള്‍ വസ്ത്രങ്ങള്‍ മണലില്‍ മൂ‍ടിയിട്ടതെന്തിനെന്നു വ്യക്തമായ ഉത്തരം പറയാനാകാതെ ശിഷ്യര്‍ വിഷമിക്കുന്നതുകണ്ട് സ്വാമിജി അവരെ ഉപദേശിച്ചു.

നാമും ഈ സ്വാമിജിയുടെ ശിഷ്യന്മാരെപ്പോലെയല്ലെ പല കാര്യങ്ങളിലും??
എല്ലാവരും ചെയ്യുന്നു, നമ്മളും ചെയ്യുന്നു. വ്യക്തമായ ധാരണയില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ പലതും നമ്മെ പലപ്പോഴും വിഢ്ഢികളാക്കുന്നു.

കപ്പല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതെന്താണ് എന്ന ചോദ്യത്തിന് അതു പണ്ടു മുതലേ അങ്ങിനെതന്നെ ആയിരുന്നു എന്നായിരുന്നു എന്റെ ഒരു സുഹ്രുത്തിന്റെ മറുപടി......!!!!!

ഇന്നുതന്നെ ഒരു തീരുമാനം എടുക്കൂ, നിസ്സാരമെന്നു തോന്നുന്ന ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും വ്യക്തമായി അറിഞ്ഞതിനു ശേഷം ചെയ്യാന്‍ ശ്രമിക്കും എന്ന്.
അത് നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിത്തീരും തീര്‍ച്ച.!!!!!

വയനാടന്‍.........

Sunday, December 2, 2007

യേശുവിനെ വില്‍ക്കുന്നവര്‍

പ്രിയ ബാലന്‍ പാസ്റ്റര്‍,
ഈ മാസത്തെ ഡിഫെന്റെര്‍ വായിച്ചു. ചില ചോദ്യങ്ങള്‍ക്കു വീണ്ടും മറുപടി എഴുതിയതിനു നന്ദി. അതുപോലെ ഒരു കള്ളനെ കൂടി പരിചയപ്പെടുത്താന്‍ ഡിഫെന്റെറിനു കഴിഞ്ഞതില്‍ സന്തോഷം.

ഗള്‍ഫ് നാടുകളില്‍ ഞങ്ങളെപോലെയുള്ളവരുടെ മാനസികാവസ്ഥ മുതലെടുത്ത് പണവും സമയവും അപഹരിക്കുന്ന കള്ളന്മാരായ, ആത്മീയ വേഷം ധരിച്ച കുറുക്കന്മാര്‍ ഇവിടെയും വിഹരിക്കുന്നു. അവര്‍ക്കും ഡിഫെന്റെര്‍ ഒരു മുന്നറിയിപ്പാകട്ടെ എന്നു ആഗ്രഹിക്കുന്നു.

അതുകൊണ്ട് അറിയേണ്ടവര്‍ക്കായി വെബ് വിലാസം ഇവിടെ ചേര്‍ക്കുന്നു:
www.tsbalan.com
www.thebibleradio.com

നീണ്ട പതിനൊന്നു വര്‍ഷം, ദൈവം ഡിഫെന്റെര്‍ അനുഗ്രഹമായി നടത്തിയപോലെ ഇനിയും നടത്തട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ഇന്നലെ മുതല്‍ തുടങ്ങിയ പുതിയ സംരംഭമായ താങ്കളുടെ ബൈബിള്‍ റേഡിയോ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തു. ഇവിടെ ഓഫീസില്‍ വെബ് സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു വീട്ടില്‍ നിന്നും വൈകിട്ടു കേള്‍ക്കുന്നു. ഇന്നലെത്തെ അപ്പ.പ്രവ്രുത്തി.പ്രസംഗം ഒരുപാട് പുതിയ അറിവുകള്‍ നല്‍കി. ഒരു ദൈവദാസനെന്ന നിലയിലുള്ള താങ്കളുടെ ഓരോ സംരംഭത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അതിനുള്ള എല്ലാ വിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. "

കെ. എസ്. എ

“ദൈവത്തെ ഭയമുള്ളവര്‍ക്ക് മനുഷ്യരെ ഭയക്കേണ്ട കാര്യമില്ല.”

Tuesday, November 27, 2007

ഫസ്റ്റ് പോസ്റ്റ്



പ്രിയപ്പെട്ട സുഹ്രുത്തുക്കളെ,
ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു.
ഞാന്‍ ഇന്നുമുതല്‍ എഴുതിത്തുടങ്ങുകയാണ്.
തെറ്റുകള്‍ സദയം ഷമിക്കണെ!. ഉപദേശങ്ങളും വേണം.
എഴുത്തിനു പ്രചോദനമായത് ബാംഗ്ലൂരിലെ ശ്രീ ആണ്. ശ്രീക്കു നന്ദി.

ആദ്യമായി, ഞാന്‍ പണ്ട് കേട്ട ഒരു കഥ

മനോഭാവം.
പണ്ടു കേരളത്തില്‍ ഒരിടത്ത് രണ്ട് കുട്ടികളടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു. സന്തോഷകരമായി ജീവിച്ച ആ ദംബതികളുടെ മൂത്ത കുട്ടി ആണായിരുന്നു. ആദ്യമായി ആ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്നപ്പോള്‍ അവരതിനെ സ്നേഹിച്ചും ലാളിച്ചും വളര്‍ത്തി.
വര്‍ഷങ്ങള്‍ ഒരോന്നായി പോയിക്കൊണ്ടിരുന്നു. പൊന്നുമോന്‍ സംസാരിക്കാറായപ്പോള്‍ ആ പിതാവ് ഓരോ അക്ഷ്രങളും പറഞു പഠിപ്പിച്ചു. പലതും അനേകം തവണ പ്ഠിപ്പിക്കെണ്ടതായി വന്നു. ഓരോന്നും പലതവണ തെറ്റിയിട്ടും ക്ഷ്മയോടെ സന്തോഷത്തോടെ ആ പിതാവ് അവനെ പഠിപ്പിച്ചു. ഓരോന്നും തെറ്റുകൂടാതെ പറഞ്ഞു കഴിയുംബോള്‍ രണ്ടുപേരുടേയും സന്തോഷത്തിനു അതിരില്ലായിരുന്നു.
കാലങ്ങള്‍ പിന്നെയും കഴിഞുപോയി.പിതാവു വ്രുദ്ധ്നായി.കണ്ണുകള്‍ക്കു കാഴ്ച്ച നഷ്ട്മായി. ആ പിതാവ് എന്നും രാവിലെതോറും വരാന്തയില്‍ വെറുതെ ചാരുകസേരയില്‍ ഇരിക്കുക പതിവായിരുന്നു, തൊട്ടടുത്ത് മകനും ന്യുസ് പേപ്പര്‍ വായിച്ചുകൊണ്ടിരിക്കും.
ഒരുദിവസം മുറ്റത്തുള്ള മാവില്‍ ഒരു കാക്ക വന്നിരുന്നു കരഞ്ഞു ഒച്ച വച്ചു. കാഴ്ച ഇല്ലാത്ത പിതാവ് മകനോട് എന്താണ് ആ ശബ്ദം എന്നു തിരക്കി. അത് ഒരു കാക്ക കരഞ്ഞതാണെന്നു മകന്‍ ഉത്തരം പറഞ്ഞു.പത്രം വായന തടസ്സപ്പെടുത്തിയതിലുള്ള നീരസം ആ മറുപടിയില്‍ ഉണ്ടായിരുന്നു. മറുപടി വ്യക്തമായി കേള്‍ക്കാത്ത പിതാവ് വീന്ണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇത്തവണ അല്പം സ്വരം ഉയര്‍ത്തി ദേഷ്യത്തോടെ മകന്‍ അതൊരു കാക്കയാണെന്ന് ഉത്തരം പറഞു. വീണ്ടും പിതാവ് ഒരുതവണ കൂടി ഇതേ ചോദ്യം ആവര്‍ത്തിച്ചതും മകന്‍ ഒരു ആക്രോശത്തൊടെ പത്രവും വലിച്ചെറിഞ്ഞു അകത്തേക്കു കയറിപ്പോയി.
അല്പം കഴിഞു മകന്‍ പുറത്തു വന്നപ്പോള്‍ സ്നേഹവാനായ ആ പിതാവ് മകനെ അടുത്തു വിളിച്ചു വേദനയോടെ ഇങ്ങനെ പറഞ്ഞു:
“” നീ കുട്ടിയായിരുന്നപ്പൊള്‍ നിന്നെ കാക്ക എന്നു പറഞ്ഞു പഠിപ്പിക്കാന്‍ എനിക്കു ഒരു ദിവസം വേണ്ടി വന്നിരുന്നു. അതും ഇരുപത്തിഅഞ്ചു പ്രാവിശ്യം എനിക്കു പറഞ്ഞു പഠിപ്പിക്കെണ്ടി വന്നിരുന്നു. നീ കാക്ക എന്നു ആദ്യമായി അന്നു പറഞ്ഞതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ അന്നു നിന്നെ മാറോടണച്ചു ചുംബിചതു നീ ഓര്‍ക്കുന്നുണ്ടോ?.
ഇന്ന് നീ എന്നോട് മൂന്ന് പ്രാവിശ്യം പറ്ഞ്ഞപ്പോഴേയ്ക്കും മടുക്കുക മാത്രമല്ല എന്നില്‍നിന്നും ഓടി അകലുകയും ചെയ്യുന്നു.നീ ചെയ്തതുപോലെ ഞാന്‍ അന്നു ചെയ്തിരുന്നു എങ്കില്‍ നീ ഇന്നും കാക്ക എന്നു പറ്യുകയില്ലായിരുന്നു.
തന്റെ തെറ്റു മനസ്സിലാക്കിയ മകന്‍ ആ പിതാവിന്റെ കാലക്കല്‍ വീണു മാപ്പുപറഞ്ഞു കരഞ്ഞു. പിന്നീടൊരിക്കലും ആ മകന്‍ തന്റെ മാതാപിതാക്കളോട്, മുതിര്‍ന്നവരോട് അങ്ങിനെ പെരുമാറിയിട്ടില്ല.
നാമും നമ്മുടെ മാതാപിതാക്കളോട് എപ്രകാരമണ് പെരുമാറുന്നത് എന്ന് സ്വയം ചിന്തിച്ചുവിലയിരുത്തുവാന്‍ ഈ കൊച്ചു കഥ ഉപകാരപ്രദമായെങ്കില്‍ ഞാന്‍ ക്ര്താര്‍ഥനായി.
നിങ്ങളുടെ പ്രതികരണമാണ് എന്റെ പ്രചോദനം

Sunday, November 25, 2007

സഹായം വേണം

കുരേ ദിവസം ആലോചിചു എന്‍താണ് എഴുതുക എന്ന്
ഒന്നും കിട്ടിയില്ല.ആരും സഹായിക്കാനില്ല.
പക്ക്ഷേ അടുത്ത ആഴ്ച ഉരപ്പായും എഴുതും.